ക്ലാസിൽ ഗണിതശാസ്ത്ര അദ്ധ്യാപകൻ പ്രവേശിച്ചു , കുട്ടികൾ ബഹുമാനപുരസ്സരം അദ്ധ്യാപകനെ വണങ്ങി . കസേരയിൽ ഉപവിഷ്ടനായ അദ്ദേഹം കുട്ടികളോട് പറഞ്ഞു :
"കുട്ടികളേ, ഗൃഹപാഠം ചെയ്ത്തു കൊണ്ടുവരൂ". കുട്ടികൾ ഓരോരുതതരായി ഗൃഹപാഠം ചെയ്തു കൊണ്ടു വന്നത് അദ്ധ്യാപകനെ കാണിച്ചു. എല്ലാവരുടെയും ഗൃഹപാഠംങ്ങൾ പരിശോധിച്ച അദ്ധ്യാപകൻ കസേരയിൽ നിന്നെഴുന്നേറ്റ് കുട്ടികളോടായി പാഞ്ഞു :
" ഇന്നലെ ഞാൻ തന്ന ഗൃഹപാഠം ഒരു കുട്ടി മാത്രമേ ശരിയായി ചെയ്തിട്ടുള്ളൂ. അത് പിറകിലെ ബഞ്ചി ലിരിക്കുന്ന ഗോപാലാണ്".
കുട്ടികൾ എല്ലാവരും അത്ഭുതത്തോടെ ഗോപാലിനെ ശ്രദ്ധിച്ചപ്പോൾ അദ്ധ്യാപകൻ തുടർന്നു :
" വളരെ വിഷമം പിടിച്ച ഒരു കണക്കാണ് ഞാൻ നിങ്ങൾക്ക് ഗൃഹപാഠംമായി ഇന്നലെ തന്നത്. ഉത്തരം കണ്ടുപിടിക്കാൻ നിങ്ങൾ ആവതും ശ്രമിക്കണമെന്ന ഉദ്ദേശ്യതോടെയാണ് വിഷമം പിടിച്ച കണക്കാന്നെന്നരിഞ്ഞിട്ടും ഞാൻ അത് നിങ്ങൾക്ക് ഗൃഹപാഠമായി തന്നത് . ആ കണക്ക് ശരിയായി ചെയ്തു കൊണ്ടുവന്ന ഗോപാലിൻെറ സ്ഥാനം ഇന്നുമുതൽ മുൻബഞ്ചിലാണ് ."
അദ്ധ്യാപകൻ മുൻബഞ്ചിലെ സ്ഥലം ചൂണ്ടിക്കൊണ്ട് ഗോപളിനോട് പറഞ്ഞു : ഗോപാൽ, ഇവിടെ വന്നിരിക്കൂ ." ശരിയായി കണക്കു ചെയ്തു വന്ന കുട്ടി എഴുന്നേറ്റു തലതാഴ്ത്തി നിന്നതല്ലാതെ മുൻബഞ്ചിൽ വന്നിരുന്നില്ല .
"മടിക്കാതെ വന്നിരിക്കൂ . അദ്ധ്യാപകൻ നിർബന്ധിച്ചു .
'വേണ്ട സാർ , ങ്ങാനിവിടെ ഇരുന്നുകൊള്ളാം ."
"അതു പറ്റില്ല . ക ണ ക്കിൽ മിടുക്കനായ നീ മുന്നിൽ വരണം .നിന്നെക്കണ്ട് മറ്റു കുട്ടികൾ പഠിക്കണം ."
പെട്ടെന്നാണ് അത് സംഭവി ച്ചത് . ആ കുട്ടി തൻെറ സ്ഥലത്തു നിന്നുകൊണ്ട് വിതുമ്പിക്കരയാൻ തുടങ്ങി . അദ്ധ്യാപകൻ കാരണം തിരക്കി . കരച്ചിലിനിടയിൽ അവൻ വിക്കി വിക്കി പറഞ്ഞു :
"സാർ , ക്ഷമിക്കണം .കണക്കു ഞാൻ സ്വന്തമായി ചെയ്തതല്ല. മറ്റൊരാളുടെ സഹായം തേടിയിരുന്നു ".
കുട്ടിയുടെ മറുപടി കേട്ട അദ്ധ്യാപകന് സന്തോഷം വർദ്ധിച്ചു. അവൻെറ സത്യസന്ധതയിൽ അദ്ദേഹം അഭിമാനംകൊണ്ടു . ആ കുട്ടിയുടെ കൈ പിടിച്ച് മുൻബന്ജിൽ കൊണ്ടുവന്നശേഷം അദ്ധ്യാപകൻഇങ്ങനെ പറഞ്ഞു :
ഇത്രയും സത്യസന്ധനായ നീ ഇവിടെയെന്നല്ല , എവിടെയും ഒന്നാംസ്ഥാനത്തെത്തും ."
ആ അദ്ധ്യാപകൻെറ വാക്കുകൾ യഥാർത്ഥ്യ മായി . ആ കുട്ടിയാണ് പിൽക്കാലത്ത് മഹാത്മജിപോലും രാഷ്ട്രിയഗുരുവായി അംഗീകരി ച്ച മഹനായ രാജ്യസ്നേഹി ഗോപാലകൃ ഷ്ണഗോഖലെ !
"കുട്ടികളേ, ഗൃഹപാഠം ചെയ്ത്തു കൊണ്ടുവരൂ". കുട്ടികൾ ഓരോരുതതരായി ഗൃഹപാഠം ചെയ്തു കൊണ്ടു വന്നത് അദ്ധ്യാപകനെ കാണിച്ചു. എല്ലാവരുടെയും ഗൃഹപാഠംങ്ങൾ പരിശോധിച്ച അദ്ധ്യാപകൻ കസേരയിൽ നിന്നെഴുന്നേറ്റ് കുട്ടികളോടായി പാഞ്ഞു :
" ഇന്നലെ ഞാൻ തന്ന ഗൃഹപാഠം ഒരു കുട്ടി മാത്രമേ ശരിയായി ചെയ്തിട്ടുള്ളൂ. അത് പിറകിലെ ബഞ്ചി ലിരിക്കുന്ന ഗോപാലാണ്".
കുട്ടികൾ എല്ലാവരും അത്ഭുതത്തോടെ ഗോപാലിനെ ശ്രദ്ധിച്ചപ്പോൾ അദ്ധ്യാപകൻ തുടർന്നു :
" വളരെ വിഷമം പിടിച്ച ഒരു കണക്കാണ് ഞാൻ നിങ്ങൾക്ക് ഗൃഹപാഠംമായി ഇന്നലെ തന്നത്. ഉത്തരം കണ്ടുപിടിക്കാൻ നിങ്ങൾ ആവതും ശ്രമിക്കണമെന്ന ഉദ്ദേശ്യതോടെയാണ് വിഷമം പിടിച്ച കണക്കാന്നെന്നരിഞ്ഞിട്ടും ഞാൻ അത് നിങ്ങൾക്ക് ഗൃഹപാഠമായി തന്നത് . ആ കണക്ക് ശരിയായി ചെയ്തു കൊണ്ടുവന്ന ഗോപാലിൻെറ സ്ഥാനം ഇന്നുമുതൽ മുൻബഞ്ചിലാണ് ."
അദ്ധ്യാപകൻ മുൻബഞ്ചിലെ സ്ഥലം ചൂണ്ടിക്കൊണ്ട് ഗോപളിനോട് പറഞ്ഞു : ഗോപാൽ, ഇവിടെ വന്നിരിക്കൂ ." ശരിയായി കണക്കു ചെയ്തു വന്ന കുട്ടി എഴുന്നേറ്റു തലതാഴ്ത്തി നിന്നതല്ലാതെ മുൻബഞ്ചിൽ വന്നിരുന്നില്ല .
"മടിക്കാതെ വന്നിരിക്കൂ . അദ്ധ്യാപകൻ നിർബന്ധിച്ചു .
'വേണ്ട സാർ , ങ്ങാനിവിടെ ഇരുന്നുകൊള്ളാം ."
"അതു പറ്റില്ല . ക ണ ക്കിൽ മിടുക്കനായ നീ മുന്നിൽ വരണം .നിന്നെക്കണ്ട് മറ്റു കുട്ടികൾ പഠിക്കണം ."
പെട്ടെന്നാണ് അത് സംഭവി ച്ചത് . ആ കുട്ടി തൻെറ സ്ഥലത്തു നിന്നുകൊണ്ട് വിതുമ്പിക്കരയാൻ തുടങ്ങി . അദ്ധ്യാപകൻ കാരണം തിരക്കി . കരച്ചിലിനിടയിൽ അവൻ വിക്കി വിക്കി പറഞ്ഞു :
"സാർ , ക്ഷമിക്കണം .കണക്കു ഞാൻ സ്വന്തമായി ചെയ്തതല്ല. മറ്റൊരാളുടെ സഹായം തേടിയിരുന്നു ".
കുട്ടിയുടെ മറുപടി കേട്ട അദ്ധ്യാപകന് സന്തോഷം വർദ്ധിച്ചു. അവൻെറ സത്യസന്ധതയിൽ അദ്ദേഹം അഭിമാനംകൊണ്ടു . ആ കുട്ടിയുടെ കൈ പിടിച്ച് മുൻബന്ജിൽ കൊണ്ടുവന്നശേഷം അദ്ധ്യാപകൻഇങ്ങനെ പറഞ്ഞു :
ഇത്രയും സത്യസന്ധനായ നീ ഇവിടെയെന്നല്ല , എവിടെയും ഒന്നാംസ്ഥാനത്തെത്തും ."
ആ അദ്ധ്യാപകൻെറ വാക്കുകൾ യഥാർത്ഥ്യ മായി . ആ കുട്ടിയാണ് പിൽക്കാലത്ത് മഹാത്മജിപോലും രാഷ്ട്രിയഗുരുവായി അംഗീകരി ച്ച മഹനായ രാജ്യസ്നേഹി ഗോപാലകൃ ഷ്ണഗോഖലെ !
No comments:
Post a Comment